ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്തി
കള്‍ തമിഴ്‌നാട്ടില്‍ പരക്കുന്നു. നിത്യാനന്ദന്റെ ശിഷ്യനായ ലെനിന്‍ കറുപ്പനും നടി രഞ്ജിതയും തമ്മില്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് വീഡിയോ എടുക്കപ്പെട്ടതെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ബ്രഹ്മചര്യം വെടിഞ്ഞ് നടി രഞ്ജിതയെ വിവാഹം ചെയ്യാന്‍ നിത്യാനന്ദ തയ്യാറായിരുന്നുവെത്രെ. എന്നാല്‍ വിവാഹമോചനം പോലും നേടാത്ത ഒരു നടിയെ വിവാഹം ചെയ്താല്‍ തന്റെ കോടിക്കണക്കുള്ള സ്വത്തുക്കള്‍ കൈവിടേണ്ടിവരുമെന്ന ഭയത്താല്‍ അവസാനം നിത്യാനന്ദ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെത്രെ. ഇതിന്റെ പക തീര്‍ക്കാനായിട്ടാണ് ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്താന്‍ രഞ്ജിതയും ലെനിന്‍ കറുപ്പനും പദ്ധതിയിട്ടത്.
ഒരു സിനിമാ നിര്‍മാതാവ് വഴിയാണ് നടി രഞ്ജിതയും രാഗസുധയും നിത്യാനന്ദന്റെ ശിഷ്യരായത്. തുടര്‍ന്ന് രഞ്ജിതയ്ക്കും നിത്യാനന്ദനുമിടയില്‍ പ്രണയം വിടരുകയായിരുന്നു. നിത്യാനന്ദന്റെ കിടപ്പുമുറിക്കുള്ളില്‍ പോലും കടന്നുചെന്ന് ‘സ്വാമീസേവനം’ നിര്‍വഹിക്കാന്‍ രഞ്ജിതയ്ക്ക് അനുമതി ലഭിച്ചു.
രഞ്ജിതയും നിത്യാനന്ദനും തമ്മിലുള്ള ബന്ധം അറിഞ്ഞ ലെനിന്‍ ഇരുവരും വിവാഹം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെത്രെ. ബ്രഹ്മചര്യം ഉപേക്ഷിച്ചാലും കുഴപ്പമൊന്നുമില്ലെന്നും പല സന്യാസിമാരും വിവാഹം ചെയ്തവരാണെന്നും രഞ്ജിതയും ലെനിനും നിത്യാനന്ദനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. നിത്യാനന്ദനെ വിവാഹം കഴിപ്പിച്ച്, പ്രതിച്ഛായ നശിപ്പിച്ച് ആശ്രമാധിപതി എന്ന പദവി തട്ടാനായിരുന്നോ ലെനിന്‍ ശ്രമിച്ചതെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
എന്തായാലും നിത്യാനന്ദ വിവാഹം കഴിക്കരുതെന്ന കര്‍ശന നിലപാടാണ് ആശ്രമത്തില്‍ ഉയര്‍ന്ന സ്ഥാനം വഹിച്ചിരുന്നവര്‍ എടുത്തത്. അതോടെ രഞ്ജിതയുടെ മോഹവും നിത്യാനന്ദന്റെ സ്വപ്നവും പൊലിഞ്ഞു. ഇതിനിടയില്‍ വേറെ സ്ത്രീകളുമായും നിത്യാനന്ദന്‍ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നും രഞ്ജിതയ്ക്ക് മനസിലായി. തുടര്‍ന്നാണെത്രെ ഇരുവരും കൂടിയാലോചിച്ച് ലൈംഗികകേളി വീഡിയോയില്‍ പകര്‍ത്തി നിത്യാനന്ദനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്.
“വീഡിയോ പുറത്തുവന്നയുടനെ ഞങ്ങള്‍ സംശയിച്ചത് ലെനിന്‍ കറുപ്പനെയും രഞ്ജിതയെയുമാണ്. ഇരുവര്‍ക്കും അടുത്ത ബന്ധമാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കറിയാം. എപ്പോഴും ഇവരെ ഒരുമിച്ചാണ് കാണാറ്. ഇവര്‍ രണ്ടുപേരും ആസൂത്രണം ചെയ്ത ഗൂഡാലോചനയാണ് ലൈംഗികകേളിയുടെ വീഡിയോ എന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ട്. ഇത്രയും മാത്രമേ ഇപ്പോള്‍ പറയാനാകൂ. വേറെയൊന്നും ഇപ്പോള്‍ ചോദിക്കരുത്” – നിത്യാനന്ദന്റെ പേഴ്സണല്‍ സെക്രട്ടറി ദേവാനന്ദ ബാംഗ്ലൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കിളിമാനൂര്‍: ഓട്ടോറിക്ഷയും ടാക്സിയും വിളിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പാക്കുക. ഇല്ലെങ്കില്‍ യാത്രക്കാരനായ നിങ്ങള്‍ക്കും കിട്ടും പൊലീസിന്റെ പെറ്റി. കിളിമാനൂര്‍ മാര്‍ക്കറ്റ് റോഡില്‍ ശോഭ ഹോട്ടല്‍ നടത്തുന്ന ചൂട്ടയില്‍ ശോഭാ ഭവനില്‍ മോഹന്‍ദാസിനാണ് ഈ അനുഭവം.
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് മോഹന്‍ദാസ് കടപൂട്ടി വീട്ടിലേക്ക് ഓട്ടോയില്‍ മടങ്ങുകയായിരുന്നു. ഇടയ്ക്ക് കിളിമാനൂര്‍ മാര്‍ക്കറ്റിനുള്ളിലെ ഒരു കടയില്‍ നിന്നും സാധനം വാങ്ങാന്‍ ഓട്ടോ നിറുത്തി. അപ്പോള്‍ അതുവഴി വന്ന പൊലീസ് ജീപ്പ് ഓട്ടോക്ക് മുന്നില്‍ നിറുത്തി ഡ്രൈവറോട് മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചു. ഉച്ചക്ക് അല്പം കഴിച്ചിരുന്നുവെന്ന ഡ്രൈവരുടെ മറുപടി കിട്ടിയ ഉടന്‍ അയാളെ ജീപ്പില്‍ കയറ്റി. യാത്രക്കാരനായ മോഹന്‍ദാസിനെയും ജീപ്പില്‍ കയറാന്‍ എസ്.ഐ ഉത്തരവിട്ടു.
സ്റ്റേഷനില്‍ കൊണ്ടു വന്ന ശേഷം മോഹനന് ഐ.പി.സി 290 പ്രകാരം പെറ്റി കേസ് എടുക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു
ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തുന്ന മെഷീനുകള്‍ ഇന്ത്യയില്‍ വ്യാപകമാകുന്നതായി ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. കൈവെള്ളയോളം പോന്ന `മാഗ്‌നറ്റിക് സ്‌ട്രൈപ് റീഡര്‍ 20 റൈറ്റര്‍’ അഥവാ എം.എസ്.ആര്‍.ഡബ്ല്യൂ വളരെ കുറഞ്ഞ വിലയ്‌ക്ക് ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രവഹിക്കുകയാണ്. ഈ ഉപകരണത്തില്‍ ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകള്‍ `സൈ്വപ്പ്’ ചെയ്‌താല്‍ അഥവാ ഉരച്ചാല്‍ കാര്‍ഡിലെ വിവരങ്ങള്‍ മുഴുവന്‍ ഉപകരണത്തിനു ലഭിക്കും. ഈ വിവരങ്ങള്‍ മുഴുവന്‍ ഡീകോഡ് ചെയ്‌ത് ഉപകരണം സൂക്ഷിക്കും. കാര്‍ഡുകളുടെ രഹസ്യ പിന്‍ നമ്പര്‍പോലും ഇങ്ങനെ അറിയാന്‍ പറ്റും. എന്നിട്ട് ഈ വിവരങ്ങള്‍ മറ്റൊരു കാര്‍ഡിലേക്ക് പകര്‍ന്നാല്‍ നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുപോലെ ആ കാര്‍ഡും ഉപയോഗിച്ച് തുടങ്ങാം.
ഡെല്‍ഹിയില്‍ ഷാനവാസ് ഖാന്‍, സഹോദരന്‍ ഷബീര്‍ ഖാന്‍, മുഹമ്മദ് അഫാഖ് എന്നീ യുവാക്കള്‍ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് നടത്തി പിടിയിലായപ്പോഴാണ് പൊലീസിന് കാര്‍ഡ് റീഡറുകള്‍ വ്യാപകമായ വിവരം ശ്രദ്ധയില്‍പ്പെട്ടത്. തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കു പകരം മറ്റാരോ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായി കൊണാട്ട് പ്ലേസ് പൊലീസ് സ്‌റ്റേഷനില്‍ മാത്രം 170 പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ പരാതിപ്പെട്ടവരുടെ ആരുടെയും ക്രെഡിറ്റ് കാര്‍ഡുകള്‍ നഷ്‌ടപ്പെട്ടിരുന്നുമില്ല.
ക്രെഡിറ്റ് കാര്‍ഡിലെ കറുത്ത നിറമുള്ള മാഗ്‌നറ്റിക് സ്‌ട്രിപ്പിലാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. മാഗ്‌നറ്റിക് സ്‌ട്രൈപ് റീഡറില്‍ ഈ ഭാഗമാണ് ഉരയ്‌ക്കുന്നത്. ഉടനടി തന്നെ പ്ലാസ്‌റ്റിക് കാര്‍ഡുകളിലേക്ക് ഈ വിവരങ്ങള്‍ മാറ്റും. ക്രെഡിറ്റ് കാര്‍ഡിന്റെ രൂപഭാവങ്ങളുള്ള പ്ലാസ്‌റ്റിക് കാര്‍ഡ് തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡായി ഉപയോഗിച്ചു തുടങ്ങാം.
ഹോട്ടലുകളിലും ഷോപ്പിങ് സ്‌ഥലങ്ങളിലും മറ്റും കണ്‍മുന്നില്‍ വെച്ചു മാത്രമേ ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡുകള്‍ സൈ്വപ് ചെയ്യാന്‍ നല്‍കാവൂ എന്ന് ഡെല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സിനിമാതാരങ്ങളും ‘ആള്‍ദൈവങ്ങളും’ തമ്മില്‍ അവിശുദ്ധബന്ധമുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട്. കേരളത്തില്‍ പല നടിമാര്‍ക്കും ‘പൂജ’ ചെയ്തുകൊടുത്ത് അവസാനം പൂജപ്പുര ജയിലില്‍ ഗോതമ്പുണ്ട തിന്നുന്ന സന്തോഷ് മാധവന്‍ തൊട്ട് നടി രഞ്ജിതയോടൊപ്പം വീഡിയോ ക്ലിപ്പില്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുകയും ആളുകള്‍ തല്ലിക്കൊല്ലുമെന്ന നിലയായപ്പോള്‍ മുങ്ങുകയും ചെയ്ത നിത്യാനന്ദ പരമഹംസ സ്വാമികള്‍ വരെ ‘ആത്മീയ-സിനിമാലോക’ അവിശുദ്ധബന്ധത്തിന് മികച്ച ഉദാഹരണങ്ങളാണ്.
എന്തായാലും ഇനി കുറേ നാളത്തേക്ക് നിത്യാനന്ദ തന്നെയായിരിക്കും മാധ്യമങ്ങളും ശ്രദ്ധാകേന്ദ്രം. കയ്യില്‍ കിട്ടുന്ന സെലിബ്രിറ്റികളോടെല്ലാം മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ‘നിത്യാനന്ദാ’ ചോദ്യം ചോദിക്കാനുണ്ടായിരിക്കും. നിത്യാനന്ദ വിവാദം നീറിക്കത്തിക്കൊണ്ടിരിക്കുന്ന ചെന്നൈയില്‍ ഒരു പ്രസ് മീറ്റിനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം ത്രിഷയ്ക്കും കിട്ടി ചില ‘നിത്യാനന്ദ’ ചോദ്യങ്ങള്‍. ‘സ്വാമിമാരില്‍ നല്ലവരും ഉണ്ടായിരിക്കുമല്ലോ, അത്തരത്തിലുള്ള ഏത് സ്വാമിയാണ് ത്രിഷയുടെ ഗുരു’ എന്നാണ് ഒരു മാധ്യമവീരന്‍ ത്രിഷയോട് ചോദിച്ചത്.
“സ്വാമിമാരോ ഫൂ! മനുഷ്യന്‍ എപ്പോഴെങ്കിലും ദൈവമായി മാറിയതായി ഞാന്‍ എവിടെയും വായിച്ചിട്ടില്ല. പക്ഷേ, ചില വിരുതന്മാര്‍ ദൈവമാണെന്നും ദൈവത്തിന്റെ പ്രതിപുരുഷനാണെന്നും പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുന്നു. ഇവരെ വിശ്വസിക്കരുതെന്ന് മാത്രമല്ല, ഇവരുടെ ഏഴകലത്ത് പോലും നമ്മള്‍ പോകരുത്. ഒരു സ്വാമിയെയും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതുവരെയും ഒരു സ്വാമിയുടെ പക്കലും ഞാന്‍ പോയിട്ടില്ല, ഇനി പോവുകയുമില്ല.”
“രഞ്ജിതയുടെ ക്ലിപ്പിംഗുകള്‍ ടിവിയിലൂടെയും നെറ്റിലൂടെയും പ്രചരിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഇതില്‍ മാധ്യമങ്ങളെ എല്ലാവരും കുറ്റം പറയുന്നു. എന്നാല്‍ ഞാനൊരിക്കലും ഇക്കാര്യത്തില്‍ മാധ്യമങ്ങളെ കുറ്റം പറയില്ല. നടിമാര്‍ തന്നെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ടത്. മേലും കീഴും ചിന്തിക്കാതെ നടിമാര്‍ എന്തെങ്കിലും ചെയ്താല്‍ അതിന്റെ ഫലം പിന്നീട് അനുഭവിക്കേണ്ടിവരും.” – ത്രിഷ തന്റെ നയം വ്യക്തമാക്കി.
തിലകന് അഭിനയിക്കാനിരുന്ന കഥാപാത്രത്തിനായി പുതിയ താരത്തെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു.
ഹോളിവുഡ് ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കിയ വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇപ്പോഴിതാ, തിലകന്‍ അഭിനയിക്കാനിരുന്ന കഥാപാത്രത്തിനായി പുതിയ താരത്തെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയിരിക്കുന്നു. ഹിന്ദി നടന്‍ രജത് കപൂറാണ് തിലകന് പകരക്കാരനായി ‘ഡാം 999’ എന്ന സിനിമയില്‍ ഇടം പിടിച്ചിരിക്കുന്നത്.
മറ്റൊരു വേഷം ചെയ്യാനായി ആദ്യം തന്നെ ഈ ചിത്രത്തിലേക്ക് രജത് കപൂറിനെ പരിഗണിച്ചിരുന്നു. എന്നാല്‍, പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തിലകനെ സിനിമാസംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംവിധായകന്‍ സോഹന്‍ റോയിക്ക് ഒഴിവാക്കേണ്ടി വന്നു. തിലകനെ മാറ്റിയപ്പോള്‍ അതേ റേഞ്ചിലുള്ള ഒരു നടനെ തേടി സംവിധായകനും അണിയറ പ്രവര്‍ത്തകരും ശ്രമങ്ങളാരംഭിച്ചു. പക്ഷേ, അത് അത്ര എളുപ്പമായിരുന്നില്ല.
ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞിരുന്നതിനാല്‍ ഉടന്‍ തന്നെ ഒരു നടനെ കണ്ടെത്തേണ്ടത് ആവശ്യമായിരുന്നു. അങ്ങനെയുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ്, മറ്റൊരു കഥാപാത്രം ചെയ്യാനായി നിശ്ചയിച്ചിരുന്ന രജത് കപൂര്‍ പ്രധാന വേഷം ചെയ്യട്ടെ എന്ന് സംവിധായകന്‍ തീരുമാനിച്ചത്.
ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തിലകന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആലപ്പുഴയിലെ ഒരു ഹോട്ടലില്‍ താമസിച്ചു വരികയായിരുന്നു. ഈ ഹോട്ടല്‍ ബില്ല് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്നെ നല്‍കും. മാത്രമല്ല, തിലകന്‍റെ ഇത്രയും ദിവസത്തെ ഡേറ്റ് പാഴാക്കിയതിനുള്ള നഷ്ടപരിഹാരവും അദ്ദേഹത്തിന് നല്‍കുമെന്നാണ് സൂചന. ഒന്നരലക്‍ഷത്തോളം രൂപ ഈ ചിത്രത്തിനു വേണ്ടി തിലകന് അഡ്വാന്‍സ് നല്‍കിയിരുന്നു. അത് തിരികെ വാങ്ങില്ലെന്നും അറിയുന്നു
തൃശ്ശൂര്‍: ചെമ്പുക്കാവ് ബാലഭവന്‍ ജങ്ഷനു സമീപം
. ശനിയാഴ്ച രാവിലെ മാലിന്യനീക്കത്തിനു വന്ന കോര്‍പ്പറേഷന്‍ ജീവനക്കാരാണ് ഇത് കണ്ടത്. അവര്‍ അറിയിച്ചപ്രകാരം കൗണ്‍സിലര്‍ രാജന്‍ പല്ലന്‍ സ്ഥലത്തെത്തി ഈസ്റ്റ് പോലീസിനെ വിവരം അറിയിച്ചു.
എസ്‌ഐ കെ.സി. സേതുവിന്റെ നേതൃത്വത്തിലുള്ള പോലീസ് നടത്തിയ പരിശോധനയില്‍ തലയോട്ടിയും 27 എല്ലിന്‍ കഷണങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഇത് കസ്റ്റഡിയില്‍ എടുത്തു.
പഠനാവശ്യത്തിനുള്ള അസ്ഥികളും തലയോടും ആകാം ഇതെന്ന് പോലീസ് കരുതുന്നു. ആവശ്യം കഴിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളോ വിദ്യാലയങ്ങളോ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ട്. പക്ഷെ ഉപയോഗം കഴിഞ്ഞാല്‍ അത് ശരിയായി സംസ്‌കരിക്കണം എന്നാണ് നിയമം. മനുഷ്യന്റെ അസ്ഥികളും മറ്റും അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കുറ്റകരമാണ്. പോലീസ് അന്വേഷണം തുടങ്ങി.
ബ്രിട്ടനിലെ മാഞ്ചസ്‌റ്റര്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി പരിശോധനയ്‌ക്കിടെ ഫുള്‍ബോഡി സ്‌കാനിങ്ങിന് വിധേയരാകാന്‍ വിസമ്മതിച്ച രണ്ട് മുസ്‌ലീം വനിതകളെ വിമാനത്തില്‍ കയറ്റാതെ തിരിച്ചയച്ചു. പകിസ്‌ഥാനിലേക്ക് പോകാനായാണ് ഇവര്‍ എയര്‍പോര്‍ട്ടിലെത്തിയത്. ഫുള്‍ബോഡി സ്‌കാനിങ് മതവിരുദ്ധമായതുകൊണ്ട് അതിനുവിധേയരാകാന്‍ പറ്റില്ലെന്നായിരുന്നു വനിതകളുടെ നിലപാട്. എന്നാല്‍ സ്‌കാനറിലൂടെ കടന്നുപോകാതെ വിമാനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് സര്‍ക്കാര്‍ നിയമമുണ്ട്. അതുകൊണ്ടുതന്നെ ഇരുവരെയും തിരിച്ചയയ്‌ക്കുകയായിരുന്നു. പാകിസ്‌ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ഇസ്‌ലാമാബാദിലേക്കാണ് ഇരുവരും ടിക്കറ്റ് എടുത്തിരുന്നത്
ഭീകരവാദത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ യാത്രക്കാരെയും സ്‌കാനിങ്ങിന് വിധേയരാക്കി മാത്രം യാത്രചെയ്യാനനുവദിച്ചാല്‍ മതിയെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമം നിലവില്‍വന്നതിനുശേഷം വിവിധ രാജ്യക്കാരും വിവിധമതസ്‌ഥരുമായ 15,000 പേര്‍ സ്‌കാനിങ്ങിലൂടെ കടന്നുപോയിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
എന്നാല്‍ യാത്രക്കാരന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്തിന്റേയും എക്‌സ്‌റേ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്ന സ്‌കാനര്‍ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമായും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സ്‌കാനറുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
മണ്ണഞ്ചേരി:
. ഒന്നരമണിക്കൂര്‍ നേരം പണിപ്പെട്ടിട്ടും തെളിവുകളൊന്നും കിട്ടിയില്ല.
28-ാം പ്രതി മണ്ണഞ്ചേരി സ്വദേശി അനീഷിനെയും കൊണ്ടാണ് വെള്ളിയാഴ്ചയും സിബിഐ സംഘം മണ്ണഞ്ചേരിയില്‍ തെളിവെടുപ്പിന് വന്നത്. വ്യാഴാഴ്ച പടക്കം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും സിബിഐ സംഘം കുഴിച്ചു. ഏതാനും നാട്ടുകാരുടെ സഹായത്താല്‍ വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് കുഴിക്കല്‍ തുടങ്ങിയത്. ഒന്നരമണിക്കൂര്‍ കുഴിച്ചിട്ടും തെളിവൊന്നും ലഭിച്ചില്ല. കൊലപാതകത്തിനുശേഷം ചോരപുരണ്ട വസ്ത്രങ്ങള്‍ മണ്ണഞ്ചേരി ബസ്സ്റ്റാന്‍ഡിനു പുറകിലുള്ള പുരയിടത്തില്‍ മറവുചെയെ്തന്ന് പ്രതി അനീഷ് വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടന്നത്. പുരയിടത്തിന്റെ കൂടുതല്‍ ഭാഗത്ത് കുഴിക്കാന്‍ സിബിഐ സംഘം നാട്ടുകാരുടെ സഹായം തേടി. എന്നാല്‍ ആരും സേവനത്തിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് കുഴിക്കല്‍ കാണാന്‍ എത്തിയവരോട് പിരിഞ്ഞുപോകാന്‍ സിബിഐക്കാര്‍ ആവശ്യപ്പെട്ടു.
ഗ്ലാമര്‍ വേഷങ്ങള്‍ കൊണ്ട് തെന്നിന്ത്യയാകെ പ്രശസ്തയായ നടി ചാര്‍മി പുതിയ വിവാദത്തില്‍. ഒരു തെലുങ്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായാണ് ചാര്‍മ്മി രംഗത്തെത്തിയിരിക്കുന്നത്. ‘മായാഗഡു’ എന്ന സിനിമയുടെ നിര്‍മ്മാതാവായ യളമാഞ്ചി രവിചന്ദാണത്രേ ഗ്ലാമര്‍ നായികയോട് മോശമായി പെരുമാറിയത്.
നിര്‍മ്മാതാവിന്‍റെ മോശം പെരുമാറ്റം കാരണം നടി ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുക്കുന്നില്ല. തന്നെ രവിചന്ദ് പീഡിപ്പിക്കുന്നതായും തന്നെക്കുറിച്ച് മൊബൈലുകളിലൂടെ അശ്ലീല എസ് എം എസുകള്‍ പ്രചരിപ്പിക്കുന്നതായുമാണ് നടിയുടെ പരാതി. എന്നാല്‍ ഇതിനെതിരെ നിര്‍മ്മാതാവും രംഗത്തെത്തിയിരിക്കുകയാണ്. തന്‍റെ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്ന് നായികയായ ചാര്‍മ്മി വിട്ടുനില്‍ക്കുകയാണെന്ന് യളമാഞ്ചി രവിചന്ദ് ഫിലിം കൌണ്‍സിലിന് പരാതികൊടുത്തു.
ഇതോടെ വിഷയം ഇപ്പോള്‍ ഫിലിം കൌണ്‍സിലിന്‍റെ സജീവ പരിഗണനയിലാണ്. ചാര്‍മ്മിയും തന്‍റെ പരാതി കൌണ്‍സിലിന് കൈമാറിയിട്ടുണ്ട്. ദിലീപ് പോളന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് മൂന്നു വര്‍ഷത്തോളം നീണ്ടു നിന്നതാണ്. വേണുവാണ് നായകന്‍.
