Latest Entries »

തിരുവനന്തപുരം: യുവതിയുടെ ശൃംഗാരസ്വരം കേട്ടെത്തിയ അധ്യാപകന്‍ പൊല്ലാപ്പിലായി. അധ്യാപകന്റെ നഗ്നചിത്രങ്ങളെടുത്ത്
കാറും പണവും കവര്‍ന്ന കേസില്‍ അറസ്റിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. അധ്യാപകനെ
ഭീഷണിപ്പെടുത്തി ബ്ളാക്ക്മെയില്‍ ചെയ്ത കേസില്‍ കൊച്ചുവേളി സ്വദേശിയായ മോളി(37), ഭര്‍ത്താവ് റജി(26), പത്തനംതിട്ട
പ്രമാടം സ്വദേശിയായ രഞ്ജിത്(19), ജിഷ്ണു(19), മോസ്കോ നഗറില്‍ ഷാജു(18) എന്നിവരെ കഴിഞ്ഞ ദിവസം നേമം പൊലീസ് അറസ്റ്
ചെയ്തിരുന്നു.

സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം ഇങ്ങനെയാണ്: ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മോളി രണ്ട്മാസം മുമ്പാണ് റജിയെ
വിവാഹം കഴിച്ചത്. ഇരുവരും ചേര്‍ന്ന് അവരുടെ മകന്‍ പഠിക്കുന്ന സ്കൂളിലെ അധ്യാപകനെ ബ്ളാക്ക്മെയില്‍ ചെയ്ത് പണം
തട്ടാന്‍ തീരുമാനിച്ചു. അധ്യാപകനുമായി ഫോണ്‍ വഴി മോളി അടുപ്പത്തിലായി. മകന്റെ പഠനകാര്യത്തെക്കുറിച്ച് തിരക്കാന്‍ ഇവര്‍
പലപ്പോഴും സ്കൂളിലെത്തിയിരുന്നു.

അത്യാവശ്യകാര്യത്തിനായി നേമത്തുള്ള  വീട്ടിലെത്തണമെന്ന് മോളി അധ്യാപകനോട് കൊഞ്ചിക്കുഴഞ്ഞാവശ്യപ്പെട്ടു.  ഇതനുസരിച്ച് അധ്യാപകന്‍ നേമത്തുള്ള റെജിയുടെ വീട്ടിലെത്തി. അധ്യാപകനെ മോളി സല്‍ക്കരിച്ചിരുത്തി. ഈ സമയം വീട്ടില്‍ ഒളിഞ്ഞിരുന്ന നാല് പേരും അനാശാസ്യത്തിനെത്തിയെന്നു പറഞ്ഞ് അധ്യാപകനെ ഭീഷണിപ്പെടുത്തി. ഇതേ സമയം മോളി തന്റെ
വസ്ത്രം മാറ്റി അര്‍ധനഗ്നയായി.  അധ്യാപകന്റെ വസ്ത്രങ്ങള്‍ ഇവര്‍ ബലമായി നീക്കം ചെയ്തതിനുശേഷം മോളിയോടൊപ്പം കിടത്തി ചിത്രങ്ങളെടുത്തു. ചിത്രങ്ങള്‍പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു.

അധ്യാപകന്റെ മൂന്ന് എ.റ്റി. എം കാര്‍ഡുകള്‍ ഇവര്‍ പിടിച്ചുവാങ്ങിയശേഷം പിന്‍ നമ്പര്‍ ഭീഷണിപ്പെടുത്തി വാങ്ങി. എന്നാല്‍
കുറഞ്ഞ തുകമാത്രമേ അധ്യാപകന്റെ അക്കൌണ്ടിലുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് അധ്യാപകനെ മര്‍ദ്ദിച്ചവശനാക്കിയശേഷം  അന്‍പതു രൂപയുടെ മുദ്രപ്പത്രത്തില്‍ കാര്‍ വിറ്റതായി രേഖപ്പെടുത്തി ഒപ്പിടിപ്പിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം അധ്യാപകനെ
മോചിപ്പിച്ച സംഘം  രാത്രി അധ്യാപകന്റെ വീട്ടിലെത്തി കാറുമായി കടന്നു.സുഹൃത്തുക്കള്‍ക്ക് ഏതാനും ദിവസത്തേക്ക് കാര്‍
നല്‍കിയെന്നാണ് അധ്യാപകന്‍ വീട്ടില്‍ പറഞ്ഞത്.  അധ്യാപകന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സുഹൃത്ത് കാര്യം
തിരക്കിയപ്പോഴാണ് സത്യാവസ്ഥ ബോധ്യപ്പെട്ടത്. തുടര്‍ന്ന് നേമം സ്റ്റേഷനില്‍ പരാതിപ്പെടുകയായിരുന്നു.

ഡി.സി.പി നാഗരാജുവിന്റെ നേതൃത്വത്തില്‍  ഫോര്‍ട്ട് എ.സി. വര്‍ഗീസ്, നേമം സി. ഐ. സ്റുവര്‍ട്ട് കീലര്‍, എ. എസ്. ഐ അജിചന്ദ്രന്‍നായര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ് ചെയ്തത്.

അഭിനയജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ കമലാഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ച ചടങ്ങില്‍ പങ്കെടുക്കാതിരുന്ന അമ്മയിലെ അംഗങ്ങള്‍ അങ്കലാപ്പിലും പശ്ചാത്താപത്തിലുമാണെന്ന് റിപ്പോര്‍ട്ട്. ചടങ്ങ് സംഘടിപ്പിച്ച സാംസ്കാരിക വകുപ്പ് തങ്ങളെ വേണ്ടവിധത്തില്‍ അറിയിക്കാതിരുന്നതാണ് അമ്മയിലെ അംഗങ്ങള്‍ പരിപാടി ബഹിഷ്കരിക്കാന്‍ കാരണമായതെന്നാണ് അമ്മയുടെ ഭാരവാഹികള്‍ ഇപ്പോള്‍ പറയുന്നത്. കമലാഹാസന് ഉണ്ടായ തെറ്റിദ്ധാരണയും വിഷമവും മാറ്റാന്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് മാപ്പുപറയാനും സംഘടന തയ്യാറെടുക്കുകയാണെത്രെ!

താന്‍ ജീവന് തുല്യം സ്നേഹിക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട താരങ്ങള്‍ തന്നെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാതിരുന്നതില്‍ കമലാഹാസന് വിഷമം ഉണ്ടായിരുന്നു. ചടങ്ങില്‍ പ്രസംഗിച്ച മുഖ്യമന്ത്രി അച്യുതാനന്ദനും താരസംഘടനയായ അമ്മയിലെ അംഗങ്ങളെ വിമര്‍ശിക്കുകയുണ്ടായി. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള താരങ്ങള്‍ ചടങ്ങിന് എത്തിയില്ലെങ്കിലും കമലാഹാസനെ ഒരുനോക്കുകാണാന്‍ ജനസമുദ്രമാണ് തിരുവനന്തപുരത്ത് വന്നുചേര്‍ന്നത്.

രാഷ്‌ട്രീയക്കാരനായ അമ്മ ഭാരവാഹിയാണെത്രെ ചടങ്ങ്‌ ബഹിഷ്‌കരിക്കണമെന്ന് ശക്‌തമായി വാദിച്ചത്‌. മുമ്പ് സര്‍ക്കാരിനു വേണ്ടി ലോട്ടറി വില്‍ക്കാന്‍ ഇറങ്ങിയപ്പോഴും തെരഞ്ഞെടുപ്പില്‍ വിഎസ്‌ അച്യുതാനന്ദന്‍ ഉള്‍പ്പെടെയുളളവര്‍ക്കു വേണ്ടി അമ്മയിലെ പ്രമുഖര്‍ പരസ്യമായി നിലപാട്‌ സ്വീകരിച്ചിട്ടും ഇടതുപക്ഷ സര്‍ക്കാര്‍ മലയാളസിനിമയ്‌ക്ക് ഗുണകരമാകുന്ന തീരുമാനങ്ങള്‍ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം അമ്മയിലെ അംഗങ്ങളെ ചടങ്ങ് ബഹിഷ്കരിക്കാന്‍ പ്രേരിപ്പിച്ചതെത്രെ.

മലയാളി താരങ്ങളെ തമിഴ്‌നാട്ടില്‍ ആദരിക്കാറില്ലെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് അഭിപ്രായപ്പെടുകയുണ്ടായി. ഇടത്‌ ആഭിമുഖ്യമുള്ള കൈരളി ചാനല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിക്ക് പണമുണ്ടാക്കാന്‍ മലയാള സിനിമയിലെ താരങ്ങള്‍ പങ്കെടുക്കേണ്ട കാര്യമില്ലെന്ന് മറ്റൊരു വാദവും ഉയര്‍ന്നു. അമ്മയിലെ ഭൂരിഭാഗം അംഗങ്ങളും ഇതിനോട് യോജിച്ചപ്പോള്‍ സൂപ്പര്‍താരങ്ങള്‍ അടക്കമുള്ളവര്‍ ഇതിനു വഴങ്ങുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ തങ്ങള്‍ ഇല്ലെങ്കിലും കമലാഹാസനെ ആദരിച്ച പരിപാടി ഗംഭീരമായി എന്ന നഗ്നസത്യം ഇപ്പോള്‍ സൂപ്പര്‍‌താരങ്ങളെയും വേട്ടയാടുകയാണ്.

കമലാഹാസനെ ആദരിക്കുന്ന പരിപാടി ബഹിഷ്കരിച്ചതിലൂടെ അമ്മയുടെ പ്രതിച്ഛായ നഷ്‌ടപ്പെട്ടു എന്ന് താരങ്ങള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളും ജനങ്ങളും സൂപ്പര്‍‌താരങ്ങള്‍ അടക്കമുള്ള മലയാളി താരങ്ങളെയും അമ്മയെയും രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി. സംഘടനയ്ക്കുള്ളിലും ഇപ്പോള്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരിക്കുകയാണ്. കമലഹാസനുണ്ടായ തെറ്റിദ്ധാരണ മാറാന്‍ ഒരു ഫോണ്‍കോളിന്റെ കാര്യമേയുളളുവെന്നാണ് ഇപ്പോള്‍ അമ്മയുടെ ഭാരവാഹികള്‍ പറയുന്നതെത്രെ. എന്തായാലും മാപ്പുപറയാന്‍ അമ്മ ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു എന്ന് സാരം. കമലാഹാസനെതിരേയുളള അമ്മയുടെ നിലപാടില്‍ സംഘടനയ്‌ക്കുളളിലും പുറത്തും ഉയര്‍ന്നിരിക്കുന്ന എതിര്‍പ്പുകള്‍ ഇല്ലാതാക്കന്‍ വേറെ വഴിയില്ല

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തീംസോങ് പുറത്തുവിട്ടതിനുശേഷം എല്ലാ ഭാഗത്തു നിന്നും വിമര്‍ശനശരമേറ്റുവാങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം എ. ആര്‍. റഹ്മാന്‍. കോമണ്‍വെല്‍ത്ത് ഗെയിമിന്റെ തീം സോങ് റഹ്മാന്റെ നിലവാരത്തിനൊത്ത് ഉയര്‍ന്നില്ലെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. ഇതേത്തുടര്‍ന്ന് ഗാനത്തിന് വീണ്ടും മിനുക്ക് പണികള്‍ നടത്താന്‍ റഹ്മാന്‍ സന്നദ്ധനായെന്ന വാര്‍ത്തയുമുണ്ട്. ആറ് മാസമെടുത്ത് അഞ്ചു കോടി ചെലവില്‍ തയ്യാറാക്കിയ ഈ ഗാനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശം നല്‍കുന്നില്ലെന്നും ആരോപണമുണ്ട്. ഒരുപക്ഷേ, ഈയടുത്ത കാലത്ത് റഹ്മാന്‍ ചെന്നു ചാടിയ ഏറ്റവും വലിയ വിമര്‍ശനമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്

നേതാവിന്‍റെ തല അനാവശ്യമായി ഉപയോഗിച്ചാല്‍ ഏത് അനുയായികളും വിറയ്ക്കും. പേടിച്ചിട്ടല്ല, ദേഷ്യം കൊണ്ട്. കണ്ണൂരിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും ഏതാണ്ട് ഈയൊരു അവസ്ഥയിലാണ്. കാര്യം നിസ്സാരമല്ല, ബൊളീവിയന്‍ വിപ്ലവകാരി ചെഗുവേരെയുടെ ചിത്രം വില്പനയ്ക്കു വെച്ച ചെരിപ്പില്‍ മുദ്ര കുത്തിയിരിക്കുന്നതായി കണ്ടെത്തി.

ചെങ്കൊടിയുടെ നാടായ കണ്ണൂരില്‍ വെച്ചാണ് ചെയുടെ തല മുദ്ര കുത്തിയ ചെരുപ്പ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്തത്. പിന്നീട് പൊലീസെത്തി ചെരിപ്പുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാല്‍, ശ്രദ്ധയില്ലായ്മ കൊണ്ട് പിഴവ് സംഭവിച്ചതാണെന്ന് പറഞ്ഞ വ്യാപാരികള്‍ പ്രതിഷേധം കമ്പനികളെ അറിയിക്കുമെന്നും വ്യക്തമാക്കി.

കണ്ണൂര്‍ ടൌണില്‍ പഴയ ബസ്‌ സ്റ്റാന്‍ഡിനടുത്തുള ‘ഫാസ്’, സിറ്റി സെന്‍ററിനു പിന്നില്‍ പപ്പാസ് ഷോപ്പിംഗ് കോംപ്ലക്‌സിലെ ‘7 ഡേയ്‌സ് ഷൂസ് ആന്‍ഡ് ബാഗ്‌സ്’ എന്നീ ചെരിപ്പു കടകളില്‍ നിന്നാണ് ഷൂസും ചെരിപ്പുകളും പിടിച്ചെടുത്തത്. ചെരിപ്പ് വാങ്ങാനെത്തിയ ഒരാള്‍ കാര്യം ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ അറിയിക്കുകയും പ്രവര്‍ത്തകര്‍ സംഘടിച്ച് കടകളില്‍ എത്തുകയുമായിരുന്നു.

പഴയ ബസ്‌സ്റ്റാന്‍ഡിനടുത്ത കടയിലെ ചെരിപ്പുകള്‍ മുംബൈയില്‍ നിന്നും ‘7 ഡേയ്‌സ്’ കടയിലെ ഷൂസുകള്‍ ദല്‍ഹിയില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. വിവരമറിഞ്ഞെത്തിയ ടൗണ്‍ എസ്ഐ പി ആര്‍ മനോജിന്‍റെ നേതൃത്വത്തില്‍ പൊലീസ് ഇരുകടകളിലെയും വിവാദ പാദരക്ഷകള്‍ കസ്റ്റഡിയിലെടുത്തു. ഇതുമായി, ബന്ധപ്പെട്ട ബില്ലുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

എന്നാല്‍, ഷൂസില്‍ ചെഗുവേര മാത്രമല്ല ഉള്ളത്. ചെയ്ക്കു കൂട്ടായി ബ്രസീല്‍, സ്‌പെയിന്‍ രാജ്യങ്ങളുടെ പതാകകളും പ്രിന്‍റ് ചെയ്തിട്ടുണ്ട്. മേലില്‍ ഇത്തരം പാദരക്ഷകള്‍ വില്‍പനക്കു വെച്ചാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഡി വൈ എഫ് ഐ നേതാക്കള്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

തിരുവനന്തപുരം: ജനറല്‍ ആശുപത്രി പരിസരത്തുവച്ച് പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ ബിനീഷ് കോടിയേരിയെ അടുത്ത വിചാരണദിവസം ഹാജരാക്കാന്‍ ജാമ്യക്കാരോടു കോടതി നിര്‍ദേശിച്ചു.

തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി അബ്ദുള്‍ ജബ്ബാറാണ് ജാമ്യക്കാര്‍ക്കു നിര്‍ദേശം നല്‍കിയത്. ഒന്നാം പ്രതിയായ ബിനീഷിനെ കൂടാതെ 14ഉം 15ഉം പ്രതികള്‍ക്കെതിരേയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Powered by WordPress and Keralatalks by Keralatalks.